കുമളി: വടിവാളുകൾ നിർമിച്ചു തേക്കടി വനത്തിൽ ഒളിപ്പിച്ചു വെച്ച പത്തനംതിട്ട സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ.
കുമളി: തേക്കടി ഫോറെസ്റ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന റിസോട്ട് ജീവനക്കാരാണ് അറസ്റ്റിലായത്
റിസോട്ടിൽ വെച്ചു നിർമിച്ച വടിവാളുകൾ വനത്തിന് ഉള്ളിൽ ഒളിച്ചു വെക്കുകയായിരുന്നു
സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ച തേക്കടി പോലീസ് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ SI ജെഫി ജോർജ്, പ്രസാദ് R നായർ,സുനിൽ കുമാർ,
CPO അഷ്റഫ്, ജോബിൻ എന്നിവരടങ്ങുന്ന സംഘം ഫോറെസ്റ്റ് ഏരിയയിൽ വിശദമായി പരിശോധിക്കുകയും ഒളിപ്പിച്ചു വെച്ച വടിവാളുകൾ കണ്ടെത്തുകയും പ്രതികളായ വിജേഷ് ഭവനിൽ വിജേഷ് വിജയൻ കൊടുമൺ , അരവിന്ദ് രഘു പ്ലാതോട്ടത്തിൽ മഞ്ഞാലിൽ. എന്നിവർക്ക് എതിരെ ആമ്സ് ആക്ട് പ്രകാരം കേസ് എടുക്കുകയും നടപടികൾ പൂർത്തീകരിച്ചു പ്രതികളെ കോടതിയിൽ ഹാജർ ആക്കി റിമാന്റിൽ വിട്ടു.
മുണ്ടക്കയം 35 മൈൽ
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മുൻവശത്ത് വെയിറ്റിംഗ് ഷെഡ് അത്യാവശ്യമാണ്.
മുൻകാലങ്ങളിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് മുൻവശത്ത് ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് രോഗികളുമായി വരുന്ന ആളുകൾക്കും ഹോസ്പിറ്റലിലേക്ക് മറ്റ് ആവശ്യങ്ങൾക്ക് വരുന്നവർക്കും മഴയോ വെയിലോ കൊള്ളാതെ സുരക്ഷിതമായി ബസ് കാത്തിരിക്കുവാൻ സാധിക്കുമായിരുന്നു.
എന്നാൽ നവീകരിച്ച അത്യാഹിത വിഭാഗവും കാഷ്വാലിറ്റിയും അതിനോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയും റോഡും വന്നതിനുശേഷം വെയിറ്റിംഗ് ഷെഡ് പൂർണമായി പോളിച്ചു കളയുകയാണുണ്ടായത് ,
ഈ സാഹചര്യത്തിൽ ഹോസ്പിറ്റലിലേക്ക് എത്തുന്ന ആളുകൾക്ക് തിരികെ പോകുവാനും ബസ് കാത്തിരിക്കുവാനും ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് യാതൊരു മാർഗവും ഇല്ലാതെ വലയുകയാണ് .
വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ വന്നു പോകുന്ന ഹോസ്പിറ്റലിന്
മുൻവശത്ത് മുൻകാലത്തിന് സമാനമായ ഒരു വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുക എന്നതാണ് ഈ പ്രശ്നത്തിന് പരിഹാരം.
പോലീസ് സ്റ്റേഷന് 2.10 കോടി രൂപയുടെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് നാലുമണിയോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു..
മുണ്ടക്കയം: മുണ്ടക്കയം പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാലുമണിയോടുകൂടി ഓൺലൈൻ വഴി നിർവഹിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപി മനോജ് ഏബ്രഹാം, സൗത്ത് സോൺ ഐജി ശ്യാം സുന്ദർ, എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്പി എം. അനിൽ കുമാർ, എ ഡിജിപി ശ്രീജിത്ത് തുടങ്ങി പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ശിലാസ്ഥാപനത്തിന് പങ്കെടുത്തു.....
മൂന്ന് നിലകളിലായി ആകെ 7000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറിൽ ലോ ആൻഡ് ഓർഡർ വിഭാഗവും, എസ് എച്ച് ഒ റൂം, എസ് ഐ റൂം, റൈറ്റർ റൂം, കമ്പ്യൂട്ടർ റൂം എന്നിവയും, ട്രാൻസ്ജെൻഡർ ലോക്കപ്പ് ഉൾപ്പെടെ മൂന്ന് ലോക്കപ്പുകളും, വിസിറ്റേഴ്സ് റൂം, പാർക്കിംഗ് ഏരിയ, വിസിറ്റേഴ്സ് ടോയ്ലറ്റ് ,അംഗ പരിമിതർക്ക് വേണ്ടിയുള്ള ടോയ്ലറ്റ്, ആംസ് റൂം മുതലായവയുമാണ് ഉള്ളത്. ഒന്നാമത്തെ നിലയിൽ ക്രൈം സെക്ഷൻ വിഭാഗം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരിക്കിയിരിക്കുന്നത്. അതിൽ ക്രൈം എസ് ഐ റൂം, എ എസ് ഐ റൂം, മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് ഓഫീസ് റൂമുകൾ, ഇൻറോഗ്ഷൻ റൂം, തൊണ്ടി റൂം, റെക്കോർഡ് റൂം, ടോയ്ലറ്റുകൾ മുതലായവയും, രണ്ടാം നിലയിൽ ജനമൈത്രി ഹാൾ, റിക്രിയേഷൻ റൂം, പോലീസ് ഉദ്യോഗസ്ഥർക്ക് ഉള്ള വിശ്രമ മുറികൾ എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ഗവൺമെന്റ് ഏജൻസിയായ കേരള പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന് ആണ് നിർമ്മാണ ചുമതല. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്..
കൂട്ടിക്കൽ തേൻപുഴ ഈസ്റ്റിൽ വൻ തീപിടുത്തം രണ്ടോളം വ്യാപാരസ്ഥാപനങ്ങളും പുരയിടവും കത്തിനശിച്ചു
കൂട്ടിക്കൽ: ഇന്നലെ അർദ്ധരാത്രിയിൽ കുട്ടിക്ക് പഞ്ചായത്തിലെ തേൻപുഴ ഈസ്റ്റിലെ ഗവൺമെന്റ് ആശുപത്രിക്ക് എതിർവശം ഉള്ള പൂപ്പാടി റഹീമിന്റെ പലചരക്ക് കടയും ഉരുപ്പടി വ്യാപാരസ്ഥാപനവും ഇതോടെ ചേർന്നുള്ള പുരയിടം എന്നിവയാണ് കത്തി നശിച്ചത്. രാത്രി 12 മണിയോടെ തീപിടുത്തം ഉണ്ടാകുകയായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.
വൻ നഷ്ടമാണ് സംഭവിച്ചത്......
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് തട്ടിപ്പുകാരോടൊപ്പം നിന്ന് പ്രവർത്തിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ CDS വൈസ് ചെയർ പേഴ്സണൽ പ്രമേള ബിജുവിന്റെ ഓഫീസിൽ മുണ്ടക്കയം പോലീസിന്റെ റെയ്ഡ്.....
മുണ്ടക്കയം : കൂട്ടും ബശ്രീയുടെ വൈസ് ചെയർ പേഴ്സൺ സ്ഥാനത്തു ഇരുന്നു കൊണ്ട് ഇവിടുത്തെ കുടുംബശ്രീക്കാരെയും നൂറ് കണക്കിന് നാട്ടുകാരെയും പാതിവിലയ്ക്ക് വിവിധ തരത്തിലുള്ള സ്കൂട്ടർ, ലാപ്പ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങിയ വ നൽകാം എന്ന് പറഞ്ഞു കൊണ്ട് 60,000 മുതൽ 1 ലക്ഷം രൂപാവരെ തന്റെ സ്വാധീനം ഉപയോഗിച്ചു കൊണ്ട് ആളുകളെ കെണിയിൽപ്പെടുത്തുകയും വഞ്ചിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തത്. തട്ടിപ്പുകാരോടെപ്പം നിന്ന് പ്രവർത്തിച്ച CDS വൈസ് ചെയർ പേഴ്സന്റെ സ്വാധീനവലയത്തിലാണ് ഈ പ്രദേശത്തെ ആളുകൾ കെണിയിൽപ്പെട്ടത്.
തട്ടിപ്പ് നടത്തിയതിന്റെ പരാതി അടിസ്ഥാനത്തിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രമീള ബിജുവിന്റെ ഓഫീസിൽ മുണ്ടക്കയം സി എ രാജേഷ് കുമാർ, എസ് ഐ വിപിൻ, സിപി ഓ രതീഷ്, പ്രിൻസിപ്പൽ, സ് ഐ വിക്രം, എ എസ് ഐ അനിൽ, ബിബിൻ.. എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടന്നുവരുന്നു..
മുണ്ടക്കയം ടൗണിലെ ചെക്ക് ഡാം സാമൂഹിക വിരുദ്ധർ തുറന്നു വിട്ടു.....
വരൾച്ച ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഗ്രാമ പഞ്ചായത്ത് ചെക്ക് ഡാം അടച്ചു ജല വിതരണം സുഗമം ആക്കി വരുകയായിരുന്നു. ഒരു നാടിനെയാകെ ദ്രോഹിക്കുന്ന ഈ നിയമ വിരുദ്ധർക്കെതിരെ അടിയന്തിര അന്വേഷണം നടത്തണമെന്ന് പോലിസ്നു നൽകിയ പരാതിയിൽ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു.
63 വയസ്സായിരുന്നു
ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം.
1981 ൽ പാർടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.
2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 - 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്.
ജനുവരി 4 ന് ആണ് വീണ്ടും അദ്ദേഹം ജില്ലാ സെക്രട്ടറിയായത്.
കണമല അട്ടിവളവിൽ ലോറി മറിഞ്ഞ് അപകടം....
കണമല അട്ടിവളവിൽ ലോറി മറിഞ്ഞ് അപകടം കുഴക്കിണർ ലോറിയാണ് അപകടത്തിൽപ്പെട്ടത് ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം എരുമേലിയിൽ നിന്നും പമ്പാവേയിലേക്ക് പോകുന്ന അട്ടിവളവിന് സമീപം ലോറി നിയന്ത്രണം വിട്ടു റോഡിനരികിലെ മതിലിൽ പിടിക്കുകയായിരുന്നു. ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു.....
മോട്ടോര് വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി കുടിശിക തീര്പ്പാക്കല് പദ്ധതിയുടെ കാലാവധി മാര്ച്ച് 31 ന് അവസാനിക്കും.
2020 മാര്ച്ച് 31ന് ശേഷം നികുതി അടയ്ക്കുവാന് കഴിയാത്ത വാഹന ഉടമകള്ക്കാണ് ഈ അവസരത്തിന് അര്ഹത. പൊതുഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങള്ക്ക് നികുതിയും അധിക നികുതിയും പലിശയും ഉള്പ്പെടുന്ന ആകെ തുകയുടെ 30 ശതമാനവും അല്ലാത്തവയ്ക്ക് 40 ശതമാനവും മാത്രം അടച്ച് നികുതി ബാധ്യത ഒഴിവാക്കാം. ഈ പദ്ധതി മുഖേന നികുതി കുടിശിക തീര്പ്പാക്കുന്ന വാഹന ഉടമകള്ക്ക് 2020 മാര്ച്ച് 31 വരെയുള്ള നികുതി കുടിശിക പൂര്ണ്ണമായും ഒഴിവാക്കികിട്ടും.
മുണ്ടക്കയം 35ാം മൈലിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.
ചങ്ങനാശ്ശേരി അമരം സ്വദേശി 66 വയസ്സുള്ള വിജയകുമാർ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടുകൂടി 35 മെയിലിനും 36ആം മൈലിനും ഇടയിലായിരുന്നു അപകടം വിജയകുമാർ ഭാര്യ മിനിയും ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിൽ പോകും വഴിയായിരുന്നു അപകടം ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ കാർപൂർണമായും തകർന്നു. കാറിനു പിന്നാലെ വന്ന ഇരുചക്ര വാഹനവും കാറിൽ ഇടിച്ചു. അപകടത്തിൽ ഭാര്യ മിനിക്ക് നിസ്സാര പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രി എത്തിച്ചെങ്കിലും വിജയകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല...
'അജ്ഞാത മ്യതദേഹം കനാലിൽ കണ്ടെത്തി :കോതമംഗലം - അടിവാട് തെക്കേക്കവലക്ക് സമീപം MVIP കനാലിൽ അജ്ഞാത മൃതദേഹം.
കോതമംഗലം : കമിഴ്ന്നു കിടക്കുന്ന രീതിയിലായതിനാൽ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ പോത്താനിക്കാട് പോലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഭവ സ്ഥലത്ത് എത്തി. രാവിലെ മദ്രസയിൽ പോയ കുട്ടികളാണ് മൃതദേഹം ആദ്യമായി കണ്ടത്. മുവാറ്റുപുഴ വാലി ഇറിഗേഷൻ കനാൽലിന്റെ ഭാഗമായ മലങ്കര വാലി കനാലിലാണ് ബോഡി കണ്ടെത്തിയത്.
സയന്റിഫിക് അസിസ്റ്റന്റ്റ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കും.
മുണ്ടക്കയം പുഞ്ചവയലിൽ
ഗാനമേളക്കിടയിൽ സംഘർഷം.
മൂന്ന് പോലീസുകാർക്ക് പരിക്ക്
മുണ്ടക്കയം:
പുഞ്ചവയൽ ചെറുവള്ളി
ദേവീക്ഷേത്രത്തിലെ ഉത്സവത്തിവിടെ
ഉണ്ടായ സംഘർഷത്തിൽ മൂന്ന്
പോലീസുകാർക്ക് പരിക്കേറ്റു.
ഇവരെ മുണ്ടക്കയം
മെഡിക്കൽ ട്രസ്റ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി
പത്ത് മണിക്ക് ശേഷമായിരുന്നു
സംഭവം. ക്ഷേത്രത്തിലെ
ഉത്സവത്തോടനുബന്ധിച്ച് നടന്ന
നാടൻ പാട്ട് പരിപാടിക്കിടെയാണ്
സംഘർഷം ഉണ്ടായത്. ഇത് തടയാൻ
ശ്രമിച്ച പോലീസുകാർക്കാർക്കാണ്
മർദ്ദനമേറ്റത് എന്ന് മുണ്ടക്കയം പോലീസ് അറിയിച്ചു....
റാഗിംഗ് കേസ് അട്ടിമറിക്കാൻ നീക്കം: പ്രത്യേക സംഘത്തെ നിയോഗിക്കണം....
കേരളം സമീപകാലത്ത് കണ്ട ഏറ്റവും ക്രൂരമായ റാഗിംഗ് അന്വേഷണം അട്ടിമറിക്കാൻ ഭരണകക്ഷി നേതൃത്വം ഇടപെടുന്നതായി വ്യക്തമായ സൂചനകൾ...
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരമൊരു പീഡനം ആരുമറിയാതെ നടന്നു എന്നത് വിശ്വസിക്കാനാവുന്നില്ല. ഹോസ്റ്റൽ അധികൃതർ ഇതിൽനിന്നും തലയൂരാനുള്ള ശ്രമമാണ് നടത്തുന്നത്. നിലവിൽ പിടിയിലായ അഞ്ച് വിദ്യാർത്ഥികളിൽ മാത്രം കേസ് ഒതുക്കാൻ ആണ് നീക്കം. പ്രതികളുടെ ഭരണകക്ഷി രാഷ്ട്രീയ ബന്ധങ്ങൾ പുറത്തു വരാതിരിക്കാനാണ് ഇത്.
കോട്ടയം മെഡിക്കൽ കോളേജ് ഭരണകക്ഷിയുടെ റിക്രൂട്ടിംഗ് ഹബ്ബായി മാറിയിട്ട് വർഷങ്ങളായി. രാഷ്ട്രീയ നിയമനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. കോട്ടയം മന്ത്രി അറിയാതെ ഒരു ഇല പോലും ഇവിടെ ചലിക്കില്ല.
വിശ്വസ്തരായ ഉദ്യോഗസ്ഥർ സംഭവം തേച്ചു മാച്ച് കളയാനാണ് അണിയറയിൽ ശ്രമിക്കുന്നത്. കഴിഞ്ഞദിവസം യൂണിയൻ വനിതാ നേതാവിന്റെ തായി വന്ന വാട്സ്ആപ്പ് സന്ദേശം ഇതിൻറെ തെളിവാണ്.
റാഗിംഗ് ഇരയായ വരെ ഭീഷണിപ്പെടുത്തി നിർത്താനാണ് ശ്രമം. ഡിസംബറിൽ നടന്ന സംഭവത്തിന് ഇതുവരെയായിട്ടും ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്നത് ഉന്നതതല സമ്മർദ്ദം വെളിവാക്കുന്നതാണ്. നിഷ്ഠൂരമായ റാഗിംഗ് നടത്താൻ വിദ്യാർത്ഥികൾക്ക് പ്രചോദനം ലഭിച്ചത് ലഹരിയും ഉന്നതതല രാഷ്ട്രീയ സംരക്ഷണവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ റാഗിംഗ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഉള്ള റാഗിംഗ് - ലഹരി മാഫിയ സംഘങ്ങളുടെ ഇടപാടുകൾ പുറത്തുകൊണ്ടുവരണം.
എൻ. ഹരി
BJP മധ്യമേഖലാ പ്രസിഡൻ്റ്
കൂട്ടിക്കൽ ഇളംങ്കാട് മ്ലാക്കരയിൽ ചത്ത നിലയിൽ പുലിയെ കണ്ടെത്തി..
കൂട്ടിക്കൽ പഞ്ചായത്തിലെ മ്ലാക്കരയിൽ ആണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പൊതുകത്ത് പി കെ ബാബുവിന്റെ വീട്ടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്.
പുലിയുടെ ജഡത്തിന് ഏകദേശം രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പറയുന്നു. സംഭവ സ്ഥലത്ത് ഫോറസ്റ്റ് ഓഫീസേഴ്സ് പരിശോധന നടത്തി വരുന്നു...
കാട്ടാന പേടിയിൽ റ്റി ആർ & റ്റി യിലൂടെയുള്ള ബസ്സുകൾ രാത്രികാല ഓട്ടം നിർത്തി.ജീവനക്കാർ ജീവനിൽ ഭയന്ന് ബസ് ഓടിക്കാൻ എത്തുന്നില്ലെന്നും ഉടമകൾ
റ്റി ആർ & റ്റി എസ്റ്റേറ്റ് കാട്ടാനകളുടെ വന്യജീവികളുടെ സ്വൈര്യ വിഹാര കേന്ദ്രമായി മാറിയതോടെ രാത്രി കാല ഓട്ടം നിർത്തി സ്വകാര്യ ബസ്സുകൾ. മുണ്ടക്കയം ചെന്നപ്പാറ മതംബ റൂട്ടിൽ രണ്ട് സ്വകാര്യ ബസുകൾ അഞ്ചോളം സർവീസുകളാണ് നടത്തിയിരുന്നത് ഇതിൽ ഒരു സ്വകാര്യ ബസ് വൈകുന്നേരം 6 മണിക്ക് മുണ്ടക്കയത്ത് നിന്നും മതംബയ്ക്കാണ് സർവീസ് നടത്തിയിരുന്നത് കാട്ടാന പേടി കാരണം കൊണ്ട് ചെന്നാപ്പാറ മുകൾഭാഗം കൊണ്ട് ഈ ബസ് സർവീസ് നിർത്തിയിരിക്കുകയാണ് മറ്റൊരു ബസ് ആകട്ടെ രാത്രി 9 മണി കഴിഞ്ഞ് മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നാണ് പുറപ്പെടുന്നത് എന്നാൽ ഈ ബസ്സും 9 മണിക്കുള്ള സർവീസ് നിർത്തിയിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ
മിക്ക ദിവസങ്ങളിലും ബസ് കടന്ന് പോകുന്ന റോഡിന് സമീപം എസ്റ്റേറ്റിലെ റബർ മരങ്ങൾക്ക് ഇടയിൽ കാട്ടാനയെ കാണാറുണ്ട്. ഇത് കാര്യമാക്കാതെയാണ് സർവീസ് മുന്നോട്ട് കൊണ്ടുപോയി കൊണ്ട് ഇരുന്നത് എന്നാൽ ഇപ്പോൾ കാട്ടാന ശല്യം അതിരൂക്ഷമായി മാറിരിക്കുയാണ്. ബസ് മതമ്പയിൽ രാത്രി എത്തി രാവിലെ അവിടെ നിന്നാണ് രാവിലെ പുനരംഭിക്കുന്നത്. ജീവനക്കാർക്ക് രാത്രിയിൽ താമസിക്കാൻ അവിടെ സൗകര്യം ഇല്ലാത്തതിനാൽ അവർ തിരികെ മുണ്ടക്കയത്തേക്ക് മടങ്ങുകയാണ് പതിവ് എന്നാൽ എന്നാൽ മിക്ക ദിവസവും ഇവരുടെ തിരികെയുള്ള ബൈക്ക് യ യാത്രയ്ക്കിടെ ആനയുടെ മുന്നിൽ തന്നെയാണ് പെടുന്നത് .ഭാഗ്യം ഒന്നും കൊണ്ട് മാത്രമാണ് തല കാട്ടാന കൂട്ടത്തിൻ്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ട തെന്ന് ബസ് ജീവനക്കാർ പറയുന്നു.
രാത്രികാലത്ത് ബസ്സിൽ കഴിയാമെന്ന് കരുതിയാലും നിർത്തിയിട്ടിരിക്കുന്ന ബസ്സിന് ചുറ്റും ചിന്നം വിളികളുമായിആനകൾ വന്നു നിൽക്കുമെന്നും ജീവനിൻ ഭയന്നാണ് ജോലി ചെയ്യുന്നതെന്നും ജീവനക്കാർ പറയുന്നു.
മതമ്പ വരെ പോകേണ്ട ഒരു ബസ്സ് അഞ്ച് കിലോമീറ്റർ പുറകിൽ ചെന്നപ്പാറ കൊണ്ട് സർവീസ് നിർത്തി.രാത്രി 9 മണിക്ക് മതമ്പയിലേയ്ക്കുള്ള മറ്റൊരു ബസ് ട്രിപ്പ് തന്നെ നിർത്തിവെച്ചിരിക്കുകയാണ്. ജീവനിൽ ഭയന്ന് ആരും ഈ റൂട്ടിൽ ബസ് പണിയക്ക് വരാറില്ലെന്ന് ബസ് ഉടകളും പറയുന്നു.
റ്റി ആർ & റ്റി എസ്റ്റേറ്റ് മേഖലയിലേക്ക് കുറെ നാൾ മുൻപ് വരെ അത്യാവശ്യം സർവ്വീസ് നടത്തുന്നതിനായുള്ള യാത്രക്കാർ ഉണ്ടായിരുന്നു .എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ ഇരുളും മുൻപേ ജീവനിൽ ഭയന്ന് പ്രാദേവാസികൾ സ്വന്തം വാഹനങ്ങളിലും മറ്റുമായി വീടുകളിൽ എത്തും.ഇതോടെ ഭൂരിഭാഗം ദിവസവും ബസ് കാലിയായാണ് രാത്രി കാല സർവ്വിസ് നടത്തുന്നത് . അതിനൊപ്പം റോഡിൻറെ ശോചനീയാവസ്ഥ കൂടിയായതോടെ ഏറെ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല അഭിമുഖീകരിക്കുന്നതെന്ന് അവർ പറയുന്നു
മുണ്ടക്കയത്തെ സർക്കാർ പ്രൈമറി സ്കൂളുകളിൽ മലയാള മീഡിയത്തോടൊപ്പം, ഇംഗ്ലീഷ് മീഡിയവും ആരംഭിക്കാനുള്ള പഞ്ചായത്തിന്റെ നിവേദനത്തിന്, അനുവാദം നൽകുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രസിഡണ്ട് രേഖാ ദാസ്, വൈസ് പ്രസിഡണ്ട് ഷീലമ്മ ഡൊമിനിക്, സിവി അനിൽകുമാർ, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവർ ചേർന്നാണ് മന്ത്രിയെ കണ്ടത്.
മുണ്ടക്കയം: ഇനിയും വരും ദിവസങ്ങളിൽ ഓട്ടോ മീറ്റർ പരിശോധന കർശനമാകുമെന്ന് വെഹിക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ അറിയിച്ചു....
ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ ഓർഡറിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ എല്ലാ ടൗണുകളിലും ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ കോട്ടയം വെഹിക്കിൾ ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ മീറ്റർ പരിശോധന കർശനമാക്കി ഇതിന്റെ ഭാഗമായി ഇന്ന് മുണ്ടക്കയം ഓട്ടോറിക്ഷ സ്റ്റാൻഡിൽ പരിശോധന നടന്നു....
മുണ്ടക്കയം: ഓട്ടോ ടാക്സി ലൈറ്റ് വർക്കേഴ്സ് ഫെഡറേഷൻ ഏരിയാ കൺവൻഷൻ സംസ്ഥാന പ്രസി ഡൻ്റ് രാജു എബ്രഹാം Ex MLA ഉത്ഘാടാനം ചെയ്യുതു.
ഹാരിഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായബാബു കുട്ടൻ,KS ഷാനവാസ്, DC അംഗങ്ങളായ MG രാജു. PK നസീർഹാരിഷ് , കബിർ,KK ബാബു.
ഏരിയാ ജോ:സെക്രട്ടറിമാരായ നിയാസ് കല്ലുപുരക്കൽ, ഉനൈസ് സംസാരിച്ചു.
സെക്രട്ടറി യായി KS ഫാനവാസിനെയും പ്രസിഡൻ്റായി MG രാജുവിനെയും ട്രഷറായി കബിറിനെയും തിരഞ്ഞെടുത്തു.
വന്യജീവി ആക്രമണ നഷ്ടപരിഹാരം : സർക്കാർ ഒത്താശയോടെയുള്ള പ്രഹസനസമര നാടകങ്ങൾ അവസാനിപ്പിക്കണം . : എൻ ഹരി
കോട്ടയം ': വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്കു 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിന് നിയമ വ്യവസ്ഥയുണ്ടെങ്കിലും അത് തങ്ങളുടെ ഔദാര്യമാണെന്ന് വരുത്തി തീർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായി ബിജെപി നേതാവ് എൻ. ഹരി ആരോപിച്ചു. അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ പാവപ്പെട്ട കുടുംബങ്ങളെ തെരുവിൽ ഇറക്കുന്ന കൊടും വഞ്ചനയാണ് സംസ്ഥാന ഭരണകൂടം ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത് ഇത്തരത്തിലുള്ള പ്രഹസന സമരങ്ങളാണ്.വളർത്തു മൃഗങ്ങൾ അല്ലാതെ ഇഴ ജന്തു ഉൾപ്പെടെ ആക്രമിച്ചാൽ പോലും നഷ്ടപരിഹാരം നൽകാൻ നിലവിൽ തന്നെനിയമത്തിൻ്റെ പിൻബലമുണ്ട്.എന്നാൽ ഇത് ബോധപൂർവ്വം മറച്ചുവെച്ച് വന്യജീവി ആക്രമണം ഉണ്ടായാൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ആക്രമണത്തിനിരയായ പാവപ്പെട്ട കുടുംബങ്ങളെ കബളിപ്പിച്ച് സമര രംഗത്തേക്ക് നിർബന്ധപൂർവ്വം കൊണ്ടുവരുകയാണ് ചെയ്യുന്നത്. നഷ്ടപരിഹാരം സമ്മർദത്തിലൂടെ നേടിയെടുത്തതായി പ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണ് ഇതിൻറെ ആത്യന്തിക ലക്ഷ്യം.കഴിഞ്ഞ ദിവസങ്ങളിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബങ്ങളെ ഇങ്ങനെ പ്രതിഷേധ സമരത്തിലേക്ക് വലിച്ചിഴക്കുന്ന സങ്കടകരമായ കാഴ്ച കേരളം കണ്ടു.
സമരം സംഘടിപ്പിച്ച ശേഷം നഷ്ടപരിഹാര വിതരണത്തിനായി മന്ത്രിമാർ ഉൾപ്പെടെ രംഗത്ത് വരുന്നത് പതിവ് കാഴ്ചയാണ്. പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം വഞ്ചന സമരങ്ങളുടെ പൊള്ളത്തരം കേരളം തിരിച്ചറിയണം.
ഇതിനായി പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ വനപരിപാലനത്തിനും സംരക്ഷണത്തിനും ആയി കേന്ദ്രസർക്കാർ സഹായം വക മാറ്റി ചെലവഴിക്കുന്നതായി സംശയമുണ്ട്.
എൻ. ഹരി
ബി.ജെ. പി മധ്യമേഖല പ്രസിഡൻ്റ്
മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ രാത്രികാലത്ത്, ഡോക്ടറെ നിയമിക്കാൻ പഞ്ചായത്തിന് അനുവാദം നൽകണമെന്നു ആവശ്യപ്പെട്ടുള്ള നിവേദനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു നിയമ സഭയിലെ ചേബറിൽ വെച്ചു നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, പ്രസിഡന്റ് രേഖ ദാസ്,, സിവി അനിൽകുമാർ, ഷീല ഡോമിനിക്, ദിലീഷ് ദിവാകരൻ, ഷിജി ഷാജി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു
വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information" സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംങ് കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായ റാഗിംങ്ങിന് വിധേയമാക്കി സീനിയർ വിദ്യാർത്ഥികൾ; ജൂനിയർ വിദ്യാർത്ഥികളെ നഗ്നരാക്കി കട്ടിലിൽ കെട്ടിയിട്ട ശേഷം ദേഹമാസകലം കോമ്പസിന് വരഞ്ഞ് സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽസ് കയറ്റി വെച്ചു; വേദനകൊണ്ട് നിലവിളിച്ച കുട്ടികളുടെ വായിൽ കലാമിൻ ലോഷൻ ഒഴിച്ചു; ഞായറാഴ്ചകളിൽ കള്ളടിക്കാൻ 800 രൂപ വീതം ജൂനിയർ വിദ്യാർത്ഥികൾ നൽകണം പണം
മൂന്ന് മാസത്തോളം അതി ക്രൂരമായ റാഗിങ്ങിനാണ് കുട്ടികൾ വിധേയമായത്. പീഡനം തുടർന്നതോടെ ഗതികെട്ട ജൂനിയർ വിദ്യാർത്ഥികൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൻമേൽ കേസെടുത്ത ഗാന്ധിനഗർ പൊലീസ് അഞ്ച് സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്.
കോട്ടയം ജില്ലയിലെ മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് പുൽപ്പള്ളി സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽരാജ്, കോരുത്തോട് മടുക്ക സ്വദേശി വിവേക് എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ഗാന്ധിനഗർ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി എ.കെ വിശ്വനാഥനും, ഗാന്ധിനഗർ സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ ടി. ശ്രീജിത്തും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ശശികുമാർ, കൂടാതെ ജില്ലയിൽ സേവനം കാഴ്ചവച്ച ഗാന്ധിനഗർ എസ്.എച്ച്.ഓ ടി. ശ്രീജിത്ത്, എസ്.ഐ മാരായ അനുരാജ് എം.എച്ച്, പ്രദീപ് ലാൽ.വി, വിപിൻ കെ.വി, എ.എസ്.ഐ മാരായ സാബു പി.എ, ബിജുമോൻ സി.എ, റെജിമോൾ സി.എസ്, ക്ഷേമ എൻ.പി, ശ്രീകല ടി.എസ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, ശശികുമാർ, അനൂപ് സുരേഷ്, മനീഷ് കെ.എൻ, രതീഷ്. ആർ, സുനു ഗോപി, ജസ്റ്റിൻ ജോയ്, പ്രവീൺ വി.പി, രാജീവ് വി.ആർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കാപ്പാ ചുമത്തി രണ്ടുപേരെ നാടുകടത്തി.
നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. പ്രവീൺ പി.രാജുവിനെ ഒരു വർഷത്തേക്കും ഷാനവാസിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. പ്രവീൺ പി.രാജുവിന് മണർകാട്, അയർക്കുന്നം, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ ക്രിമിനൽ കേസുകളും, ഷാനവാസിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.
മുണ്ടക്കയം
പോക്സോ കേസ് പ്രതി മുണ്ടക്കയം കോസടിയിൽ നിന്നും അറസ്റ്റിൽ.
ഒരു വർഷം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പാലക്കാട് തേഞ്ഞിപ്പാലം സ്വദേശി ആയിട്ടുള്ള പെൺകുട്ടിയെ മുണ്ടക്കയം കരിനിലം സ്വദേശിയായിട്ടുള്ള ഷാരോൺ എന്ന 19 കാരൻ പാലക്കാട് തേഞ്ഞിപ്പാലത്ത് എത്തി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതുകൊണ്ട് സംഭവം പുറത്തിറഞ്ഞ ഉടൻ പാലക്കാട് തേഞ്ഞിപ്പാലം പോലീസ് പോക്സോ നിയമപ്രകാരം ഷാരോണിനെതിരെ കേസ് എടുത്തു
എന്നാൽ പോലീസിന് പിടികൊടുക്കാതെ മുങ്ങിയ ഷാരോണിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു പോലീസിന്
തേഞ്ഞിപ്പാലം പോലീസിന്റെ അന്വേഷണത്തിൽ പ്രതി ഷാരോൺ മുണ്ടക്കയം സ്വദേശി ആണെന്ന് മനസ്സിലാക്കുകയും മുണ്ടക്കയം പോലീസുമായി ബന്ധപ്പെടുകയും തുടർന്നുള്ള മുണ്ടക്കയം പോലീസിന്റെ അന്വേഷണത്തിൽ നിന്നും പ്രതി ഷാരോൺ മുണ്ടക്കയം കോരത്തോട് കോസടി ഭാഗത്ത് താമസിക്കുന്നുണ്ടെന്നുള്ള വിവരം അറിഞ്ഞതിനെ തുടർന്ന് ...
തേഞ്ഞിപ്പാലം പോലീസും മുണ്ടക്കയം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ പ്രതി ഷാരോണിനെ കോരോത്തോട് കോസടിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു
തുടർന്നുള്ള പോലീസ് നടപടി പൂർത്തിയായി വരുന്നു
മുണ്ടക്കയം : വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ടൂവീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനം ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി വിവരം അറിഞ്ഞാണ് രണ്ട് മൂന്ന് ദിവസം കൊണ്ട് മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ 150 പരാതികൾ രജസ്റ്റർ ചെയ്തു ഇനിയും പരാതികൾ വരാൻ ഉണ്ടെന്നാണ് പരാതിക്കാർ പറയുന്നത് കോടികളാണ് മുണ്ടക്കയം മേഖലയിൽ തന്നെ ഏജൻസി മുഖേന തട്ടിയെടുത്തത് ഇനിയും വരുന്ന ദിവസങ്ങളിൽ പരാതികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്
മുണ്ടക്കയം:
മുണ്ടക്കയം ലത്തീൻ സെൻമേരിസ് ചർച്ചിന്റെ പാർക്കിങ്ങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ .
കിരൺ KT 22 വയസ്സ് S/o കൃഷ്ണൻകുട്ടി തുണ്ടിയിൽ മാങ്ങാപ്പാറ ഭാഗം ചിറ്റടി.
അത്യാലിൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ടൽ റോയൽ പാർക്ക് ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്നും വാഹനത്തിന്റെ ഡാഷ് ബോർഡ് കുത്തി തുറന്നു ആയിരുന്നു മോഷണം .
10000 ത്തോളം രൂപ മോഷണം പോയിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ഉള്ള മുണ്ടക്കയം പോലീസിന്റെ അന്വേഷണത്തിനൊടുവിൽ ചിറ്റടി സ്വദേശിയായ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർനടപടികൾ സ്വീകരിച്ച് പൊൻകുന്നം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുണ്ടക്കയം വെട്ടുകല്ലാൻ കുഴി മുണ്ടമറ്റം കോളനിയിൽ നടന്ന സംഘർഷത്തിലെ പ്രതികൾ അറസ്റ്റിൽ
ചൊവ്വാഴ്ച വെട്ട് കല്ലാംകുഴി മുണ്ടമറ്റം കോളനിയിൽ നടന്ന സംഘർഷത്തിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിയായ അജിത് ബാബു 24 വയസ്സ് പുതുപ്പറമ്പിൽ ഹൗസ് (സൺ ഓഫ് ബാബു പുതുപ്പറമ്പിൽ മുണ്ടമറ്റം നാല് സെന്റ് കോളനി)
മറ്റ് കൂട്ട് പ്രതികളായാ സനൽ സതീഷ് 23 വയസ്സ് പുതുപ്പറമ്പിൽ ഹൗസ്( സൺ ഓഫ് സതീഷ് പുതുപ്പറമ്പിൽ മുണ്ടമറ്റം നാല് സെന്റ് കോളനി )
രമേശ് മണി 34 വയസ്സ് കോവച്ചേരിയിൽ സൺ ഓഫ് മണി കോവച്ചേരി മുണ്ടമറ്റം നാല് സെന്റ് കോളനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കോളനിക്ക് സമീപമുള്ള റബർ തോട്ടത്തിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി വിവരമറിഞ്ഞതിനെ തുടർന്ന് മുണ്ടക്കയം CI രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ SI വിപിൻ,ASI ഉജ്ജ്വല, PRO ജോൺസൺ,CPO പ്രശാന്ത്, CPO മഹേഷ് എന്നിവർ അടങ്ങുന്ന സംഘം രാവിലെ 10 മണിയോട് കൂടി പ്രതികൾ ഒളിച്ചിരുന്ന റബർതോട്ടത്തിൽ എത്തുകയും രക്ഷപ്പെടാൻ നോക്കിയ പ്രതികളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയും
കോടതി ഹാജരാക്കിയ റിമാൻഡ് ചെയ്തു....
വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ യാത്രക്കാരെ രാത്രിയിൽ പൊലീസ് മർദ്ദിച്ച സംഭവത്തിൽ നടപടി;
എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.
മുണ്ടക്കയം 05/02/2025 :
വെട്ടുകല്ലാം കുഴി മുണ്ടമറ്റം കോളനിയിൽ കഞ്ചാവ് മാഫിയ യുടെ അഴിഞാട്ടം.
04/02/2025 ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ അഞ്ചോളം പേർ മുണ്ടമാറ്റം കോളനിയിൽ എത്തുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആറോളം കുടുംബത്തിലെ അംഗങ്ങളെ ഇരുമ്പ് വടി കല്ല് വടിവാൾ എന്നിവ ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നു...
പെൺകുട്ടികളെയും വായോതികരേം നിർധാഷിണ്യം തല്ലി ചതച്ചു .
കഴിഞ്ഞ കുറച്ചു കാലമായി മുണ്ടമറ്റം കോളനി കേന്ദ്രികരിച്ച് വലിയ തോതിൽ കഞ്ചാവ് കച്ചവടം നടക്കുന്നുണ്ട്
കിലോക്കണക്കിന് കഞ്ചാവ് ഇവിടെ എത്തിക്കുന്നതായും ടൗണിൽ നിന്നും പഞ്ചയത്തിന് പുറത്ത് നിന്നും രാത്രി കാലങ്ങളിൽ നിരവധി ആളുകൾ കോളനിയിൽ വന്നു പോകുന്നതായും പ്രദേശ വാസികൾ പറയുന്നു .
ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന പ്രദേശ വാസികളെ സംഘം ചേർന്നു ഭീഷണിപെടുത്തുന്നത് മർദ്ധിക്കുന്നതും സ്ഥിരം സംഭവമാണ്
സംഭവം അറിഞ്ഞ് പോലീസ് എത്തുന്നതിനു മുൻപ്തന്നെ പ്രതികൾ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു എന്നാൽ മുണ്ടക്കയം പോലീസിൻ്റെ അന്വേഷണത്തിൽ രമേഷ്മണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരി പരിക്ക് പറ്റിയവർ കാഞ്ഞിരപ്പള്ളിയിൽ കുന്നേൽ ആശുപത്രിയിൽ ചിൽസെയിലാണ് ബാക്കി പ്രതികൾക്കുള്ള അന്വേഷണം നടക്കുന്നു...
മുണ്ടക്കയം 5-02-2025 :
മുണ്ടക്കയം 35ആം മൈ സ്കൂളിൽ നിന്നും സ്കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു .
എട്ടു കുട്ടികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് കുട്ടികളെ മുണ്ടക്കയം മെഡിക്കൽ ടെസ്റ്റ് ഹോസ്പിറ്റലിൽ ഉണ്ട് കുട്ടികൾക്ക് ആർക്കും കാര്യമായ പരിക്കുകൾ ഒന്നുമില്ല കുട്ടികളെല്ലാം സുരക്ഷിതമാണെന്ന് ഹോസ്പിറ്റലിൽ അറിയിച്ചു
സ്കൂൾ വിട്ടു കുട്ടികളുമായി പോയ വാഹനം നിർത്തിയിട്ട വാഹനങ്ങളിൽ ഇടിച്ചു നിൽക്കുകയായിരുന്നു സംഭവം സ്ഥലത്തുനിന്നും ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു നാട്ടുകാർ കുട്ടികളെ വേഗം ഹോസ്പിറ്റലിൽ എത്തിക്കുകആയിരുന്നു ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നത് പെരുവന്താനം പോലീസ് സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു..
സംഭവമറിഞ്ഞ് സ്കൂൾ അധികൃതവും സംഭവസ്ഥലത്ത് എത്തി..
മുണ്ടക്കയം : 05/02/2025
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഎം പാർട്ടിയുടെ മുൻ ലോക്കൽ സെക്രട്ടറിയുമായ സഖാവ് MA ജോസ് നിര്യയാതനായി
"സഖാവ് MA ജോസ് കോരുത്തോട്ടിലെ ജനങ്ങളുടെ സമർപ്പിത സേവകനും തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾക്കായി അക്ഷീണം പോരാടുന്നവനുമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ജീവിതകാലം മുഴുവൻ സേവനമനുഷ്ഠിച്ച സഖാവ് MA ജോസ് നിരവധി വ്യക്തികളെ കൂടുതൽ നീതിയുക്തവും നീതിയുക്തവുമായ ഒരു സമൂഹത്തിനായുള്ള പോരാട്ടത്തിൽ ചേരാനും പ്രേരിപ്പിച്ചു
കുടുംബത്തിനും, സുഹൃത്തുക്കൾക്കും, സഖാക്കൾക്കും വൺ ലൈൻ മീഡിയയുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.
മൃതു ശരീരം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു സംസ്ക്കാരചടങ്ങുകൾ പിന്നീട് അറിയിക്കുന്നതാണ്
പത്തനംതിട്ടയിലെ പൊലീസ് അതിക്രമത്തിൽ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടി. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.
വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം, മുണ്ടക്കയം സ്വദേശികൾക്കാണ് പൊലീസിൻറെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ്
സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിതാര പറഞ്ഞു.
കോഴിക്കോട് : അരയിടത്ത് പാലത്ത് ബസ്മറിഞ്ഞ് അപകടം.നിരവധി പേർക്ക് പരിക്ക്.
കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് മറിഞ്ഞത്.കോഴിക്കോട് ടൗണിൽ ഗോകുലം മാളിന് സമീപത്തായിട്ടാണ് അപകടമുണ്ടായത്.
അപകടത്തിൽപ്പെട്ടവരെ തൊട്ടടുത്തുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ജൂബി ജോസഫ് ( കരുനടിയിൽ ) ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് വീടിൻറെ തൊട്ടടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നും മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുണ്ടക്കയം പോലീസ് സംഭാവത്തെത്തുകയും എത്തുകയും തുടർനടപടികൾ സ്വീകരിച്ചുവരുന്നു.....
കുപ്പക്കയം T R & Tea എസ്റ്റേറ്റിൽ കടമാൻകുളം എന്ന കൊച്ചു
ഗ്രാമത്തെ മുണ്ടക്കയം ടൗണും ആയി
ബന്ധിപ്പിക്കുന്ന ഏക ആശ്രയമായ കടമാങ്കുളം
പാലം അപകടത്തിൽ ആയിട്ട് നാളുകൾ
ഏറെയായി.. കൈവരികൾ തകർന്നും പാലത്തിലെ
പലകകൾ ദ്രവിച്ചും നിലവിൽ
അപകടാവസ്ഥയിലാണ്.. കൊച്ചുകുട്ടികളെ
അടക്കം വഹിച്ചുകൊണ്ടുള്ള സ്കൂൾ വാഹനങ്ങൾ
നിരവധിയാണ് ഇതിലൂടെ കടന്നുപോകുന്നത്...
അടിയന്തരമായി പുതിയ പാലം നിർമ്മിക്കുകയോ
നിലവിലെ പാലം അറ്റകുറ്റ പണികൾ നടത്തി
സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക്
ആശങ്കയില്ലാതെ യാത്ര ചെയ്യുവാനുള്ള സൗകര്യം
ഉണ്ടാക്കി തരുവാൻ അധികാരികൾ ശ്രദ്ധിക്കുക...
അല്ലാത്തപക്ഷം തൊഴിലാളികളുടെയും
പൊതുജനങ്ങളുടെയും നേതൃത്വത്തിൽ ജനകീയ
പ്രക്ഷോഭം ആരംഭിക്കുന്നതായിരിക്കും...
തിരുവനന്തപുരം : ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസു പ്രായമുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി അമ്മാവൻ ഹരികുമാർ.
ഇന്ന് രാവിലെയാണ് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവത്തിൽ തുടക്കംമുതലേ ദുരൂഹത നിലനിന്നിരുന്നു. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടർന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.പുലർച്ചെ ഇവരുടെ വീട്ടിൽ തീപിടിത്തമുണ്ടായിരുന്നു. ഹരികുമാറിന്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞ് ഹരികുമാറിൻ്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും പുലർച്ചെ അഞ്ചരയോടെ താൻ ശുചിമുറിയിലേക്ക് പോയപ്പോൾ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടെന്നും കുഞ്ഞിന്റെ അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല.
പത്തനംതിട്ട : പ്ലസ് ടു വിദ്യാർഥി പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ.യെ കഴുത്തിനുപിടിച്ച് നിലത്തടിച്ചു. ബസ്സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതതിലെ വിരോധമാണ്
പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർഥികളുടെ സ്ഥിരം സംഘർഷവേദിയായ പത്തനംതിട്ട പുതിയ സ്വകാര്യസ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്വകാര്യസ്റ്റാൻഡിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പതിവാണ്.
സ്കൂൾ വിദ്യാർഥിനികളെ കമന്റടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് എസ്.ഐ.യും പോലീസുകാരനും ബസ് സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന പ്ലസ് ടു വിദ്യാർഥിയെ കണ്ടത്. വീട്ടിൽ പോകാൻ എസ്.ഐ. പറഞ്ഞപ്പോൾ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാർഥി ഇത് പറയാൻ താൻ ആരാണെന്ന് ചോദിച്ചു. എങ്കിൽപിന്നെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്.ഐ.കുട്ടിയെ കൈയിൽപിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് - ണ്ടുപോയി.
ഈ സമയത്താണ് പിന്നിൽ നിന്ന് ആക്രമിച്ചത്. താഴെ വീണ എസ്.ഐ.യുടെ തലയിൽ കമ്ബുകൊണ്ട് അടിക്കുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്.ഐ. പിന്നീട് വിദ്യാർഥിയെ കീഴടക്കി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിദ്യാർത്ഥി ലോക്കപ്പിൽക്കിടന്നും പോലീസിന് നേരെ ബഹളംവെച്ചു. വിദ്യാർത്ഥിക്ക് മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പൊതുവെ മുണ്ടക്കയം ടൗണിലെ ഗതാഗത സ്തഭനം പരിഹരിക്കാൻ പറ്റാത്ത സാഹചര്യം നില നിൽക്കുമ്പോൾ ആണ് ബസ്റ്റാന്റ് കാവടത്തിൽ തന്നെ KSRTC പണിമുടക്കി വഴിമുടക്കിയാകുന്നത്.
ഒരു സൈഡിൽ KSRTC വലിയ വിപ്ലവം സൃഷ്ടിക്കുന്നു എന്ന് സർക്കാർ അവകാശപെടുമ്പോളും ഓടിയെത്തും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത നൂറ് കണക്കിന് ബസ്കൾ ആണ് നിരത്തിലുള്ളത്.
പ്രവർത്തി ദിവസങ്ങളിൽ ഒക്കെ ഇത് പോലേ ഒരു KSRTC വഴി മുടക്കിയാൽ ഉണ്ടായേക്കാവുന്ന ഗതാതക കുരുക്ക് കാൽ നട യാത്രക്കാരേം , മറ്റ് വാഹനങ്ങളേം മുണ്ടക്കയം ടൗണിനേം എത്ര മാത്രം ദുരിതത്തിൽ ആക്കും എന്ന് ഉത്തരവാദിത്തപ്പെട്ടവർ മനസിലാക്കേണ്ടത് ആണ്..!
.
കോട്ടയം : എരുമേലിയിൽ കഴിഞ്ഞ
സീസണിൽ പോലീസ് കാഴ്ചവച്ച പ്രവർത്തനത്തിന്റെ അവലോകനയോഗം നടത്തി. എരുമേലി സ്റ്റേഷനിൽ വച്ച് നടന്ന അവലോകന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ്, അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരും എസ്.എച്ച്.ഓ മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
യോഗത്തിൽ കഴിഞ്ഞ സീസണിൽ പോലീസിന്റെ പ്രവർത്തനത്തെക്കുറിച്ചും അടുത്ത സീസണിൽ ഇതിലും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാമെന്നതിനെക്കുറിച്ചും, പോലീസ് സ്വീകരിക്കേണ്ട മുൻരുതലുകളെക്കുറിച്ചും ചർച്ച ചെയ്തു.ഇതു കൂടാതെ ജില്ലാ പോലീസ് മേധാവി കഴിഞ്ഞ സീസണോടനുബന്ധിച്ച് എരുമേലിയിൽ ഡ്യൂട്ടി ചെയ്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും, മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവച്ച കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലിസ്റ്റേഷൻ എസ്.എച്ച്. ഓ ബിജു ഇ. ഡി, സ്പെഷ്യൽ ബ്രാഞ്ച് എരുമേലി ഫീൽഡ് ഓഫീസർ അബ്ദുൽ കരീം എന്നിവർക്ക് മെമന്റോ നൽകുകയും കൂടാതെ പത്തോളം ഉദ്യോഗസ്ഥരെ പൊന്നാട അണിയിക്കുകയും ചെയ്തു.
ജനറിക് മരുന്നുകളുടെ വിപണനം ലക്ഷ്യമിട്ട് മോദി സർക്കാർ രൂപീകരിച്ച ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ പരിശോധന കർക്കശമാക്കി.
കേന്ദ്രസർക്കാറിന്റെ ജൻ ഔഷധി മരുന്നുകൾക്ക് വളരെ കുറഞ്ഞ വിലയെ ഉള്ളൂ usfda, uroppiyan union
അംഗീകാരമുള്ള ബ്രാൻഡഡ് കമ്പനികളുടെ മരുന്നുകൾക്ക് പകരം 70% വരെ വിലക്കുറവുള്ള നിലവാരമില്ലാത്ത കമ്പനികളുടെ മരുന്നാണ്. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി. വിൽപ്പന നടത്തി രോഗികളെ കബളിപ്പിക്കുന്നത് വിലക്കുറവ് ഉള്ളതുകൊണ്ട് ഇത് കേന്ദ്രസർക്കാർ അംഗീകാരമുള്ള കമ്പനി ആണെന്നുള്ള ധാരണയിൽ വാങ്ങി രോഗികൾക്ക് നൽകുന്നു.
കബളിപ്പിക്കപ്പെടാതിരിക്കാൻ ജനറിക് മരുന്നുകൾ വാങ്ങുമ്പോൾജനഷാധി എബ്ലം ഉണ്ടോ എന്ന് നോക്കി മാത്രം വാങ്ങുക
ഏതാണ്ട് 40 ഓളം ജനഷധി മെഡിക്കൽ സ്റ്റോറുകൾക്കാണ് ലൈസൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയിരിക്കുന്നത്ജൻ ഔഷധി കേന്ദ്രങ്ങളിൽ സ്വകാര്യ കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് എന്ന ആശയം ജനറിക്കുകളുടെയും ബ്രാൻഡഡ് മരുന്നുകളുടെയും അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്.
എന്താണ് ജൻ ഔഷധി കേന്ദ്രങ്ങൾ?
* ജൻ ഔഷധി കേന്ദ്രങ്ങൾ ജനറിക് മരുന്നുകൾ വില്പന നടത്തുന്ന പൊതുമരാമത്ത് സ്ഥാപനങ്ങളാണ്.
* ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകളുടെ തന്നെ സജീവ ഘടകങ്ങളാണ്, എന്നാൽ വില കുറവാണ്.
* ഇവയുടെ ലക്ഷ്യം വിലക്കുറവിൽ ഉയർന്ന നിലവാരമുള്ള മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്.
സ്വകാര്യ കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങൾ
* ജൻ ഔഷധിയുടെ ലക്ഷ്യം നഷ്ടപ്പെടും: ജനറിക് മരുന്നുകളുടെ വിലക്കുറവ് എന്ന പ്രധാന ആകർഷണം നഷ്ടപ്പെടും.
* മരുന്ന് വ്യവസായത്തിന്റെ സ്വാധീനം വർധിക്കും: സ്വകാര്യ കമ്പനികൾക്ക് മരുന്ന് വില നിശ്ചയിക്കുന്നതിൽ കൂടുതൽ അധികാരം ലഭിക്കും.
* രോഗികൾക്ക് വിലകൂടിയ മരുന്നുകൾ വാങ്ങേണ്ടി വരും: വിലകുറഞ്ഞ ജനറിക് മരുന്നുകൾക്ക് പകരം വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ വാങ്ങേണ്ടി വരും.
* ജൻ ഔഷധി കേന്ദ്രങ്ങളുടെ പ്രസക്തി കുറയും: ജൻ ഔഷധി കേന്ദ്രങ്ങൾ സാധാരണ മരുന്നുകടകളിൽ നിന്ന് വ്യത്യസ്തമായിരിക്കില്ല.
ഉപസംഹാരം
ജൻ ഔഷധി കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം വിലക്കുറവിൽ ഉയർന്ന നിലവാരമുള്ള മരുന്നുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്. സ്വകാര്യ കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് ഈ ലക്ഷ്യത്തെ തകർക്കും. അതിനാൽ, ജൻ ഔഷധി കേന്ദ്രങ്ങൾ തങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നത് തുടരണം.
കൂടുതൽ വിവരങ്ങൾക്ക്
* ജൻ ഔഷധി വെബ്സൈറ്റ് സന്ദർശിക്കുക.
Disclaimer: ഈ വിവരങ്ങൾ ഒരു വൈദ്യ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.
Keywords: ജൻ ഔഷധി, ജനറിക് മരുന്നുകൾ, ബ്രാൻഡഡ് മരുന്നുകൾ,
കട്ടപ്പനയിൽ നിന്നും എം.ഡി.എം.എ.യുമായി (എക്സ്റ്റസി) പ്രതി അറസ്റ്റിൽ. മുണ്ടക്കയം സ്വദേശിയായ അമീർ സുഹൈലിനെ പോലീസ് നടത്തിയ പ്രത്യേക റെയ്ഡിൽ വാടക വീട്ടിൽ നിന്ന് പിടികൂടി. നിരവധി മണിക്കൂറുകളോളം നീണ്ടുനിന്ന അന്വേഷണത്തിനുശേഷം, മയക്കുമരുന്നുകൾ കുഴിച്ചുമാറ്റി സൂക്ഷിച്ച നിലയിൽ കണ്ടെത്തി. \n\nഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുകയാണെന്നും പ്രദേശത്ത് മയക്കുമരുന്ന് വ്യാപനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നും പോലീസ് അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി, കൂടുതൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്."